Pages

Sunday, 27 February 2011

കണ്ണാടിയില്‍ തെളിയാത്ത മുഖംമൂടികള്‍

"ഇനി നമുക്കൊരു കാപ്പി കുടിക്കാം"
ബന്ധവും ബന്ധനവും
ഒരു മേശക്കിരുപുറവും ഇരുന്നു
ഒരു മൌനത്തിന്റെ അകലത്തില്‍..

കാത്തിരിപ്പിന്റെ വിരസതക്കിടയില്‍
ബന്ധം സ്വന്തം നൂലിഴപിരിച്ചു നോക്കി..
കുറച്ചു നേരും ഒരുപാട് നുണയും
സൂചിപ്പഴുതില്‍  വീര്‍പ്പുമുട്ടുന്നത്‌ കണ്ടു..

അതിനിടക്കെപ്പെഴോ
ഓര്‍മയുടെ ഒരു കുപ്പിഗ്ലാസ്
നിലത്തുവീണ് ചിതറി..
പല കഷ്ണങ്ങളായി ചിതറിത്തെറിച്ച
മറവിയുടെ കുപ്പിച്ചില്ലുകള്‍ വാരിക്കൂട്ടി
എഴുന്നേറ്റു നോക്കുമ്പോള്‍
ബന്ധം ബന്ധനമായി മാറിയിരുന്നു
ബന്ധത്തിന്‍റെ കസേരയോ
ശൂന്യമായി കിടന്നു..

ആത്മബന്ധത്തിന്റെ വിരല്‍സ്പര്‍ശമേറ്റ്
വാചാലത മിണ്ടാതെയിരുന്നു..
മൌനത്തിനോ  രണ്ടു നാവുണ്ടായിരുന്നു.. 

ഇത് കണ്ണാടികള്‍ കള്ളം പറയുന്ന കാലം
ഓരോ നാടകം കഴിയുമ്പോഴും
ഓരോ മുഖംമൂടികള്‍ കൊഴിഞ്ഞു വീഴുന്നു..

Tuesday, 15 February 2011

ഇവിടെ ഈ സങ്കല്‍പ്പതീരത്ത്...

നൈരാശ്യവും മോഹഭംഗങ്ങളും
തിരമാലകളായി  അടിച്ചുകയ
റുംമ്പോയും
ജീവിതത്തിലേക്ക് എന്നെ മാടിവിളിക്കുന്നത്
അകലെ കാണുന്ന ചക്രവാളത്തിന്റെ
അനന്തതയാണ് 

ഇന്ന്
എന്റെ സ്വപ്നങ്ങളെല്ലാം
ആ ചക്രവാളത്തിനു സമമാണ്..
അതിരുകളില്ലാതെ
പരന്നുകിടക്കുന്ന നീലാകാശം..

അതിനുമപ്പുറത്തേക്ക് ഞാനെന്തെങ്കിലും കാണുന്നുണ്ടെങ്കില്‍
അത്.. പ്രതീക്ഷയെന്ന പട്ടമാണ്...
കൂട്ടിക്കെട്ടാനുള്ള വെമ്പലില്‍
നൂലറ്റുപോവുന്ന പട്ടം 

ഒരിക്കല്‍ ആ പട്ടം
മഴയ്ക്കു ശേഷമുള്ള മഴവില്ല് കാണാന്‍
ത്തിവിട്ടതായിരുന്നു ഞാന്‍..
നൂ
ലറ്റു കടലില്‍ വീണുകുതിര്‍ന്നുപോയ പട്ടം
എന്നോട് പറഞ്ഞു
ഒരുപാട് കാര്യങ്ങള്‍.. 

ആശകള്‍ നൊമ്പരങ്ങള്‍ മാത്രം നല്‍കുന്നു
ആകയാല്‍ ആശകളെല്ലാം പ്രതീക്ഷക
ളാക്കുക
കാരണം മഴക്കും വെഴിലിനുമിടയില്‍
തെളിയുന്ന മഴവില്ല് പോലെ
കണ്ണീരിനും പുന്ചിരിക്കുമിടയില്‍
ഒരു തെളിഞ്ഞ മനസ്സുണ്ടാവും
എവിടെയെങ്കിലും..
പ്രതീക്ഷകള്‍ നമ്മെ വഴിനടത്തട്ടെ....